ആദി ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്‌ത് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

പുനർനിർമ്മാണത്തിനു നേതൃത്വം നൽകിയത് ഒരു മലയാളി.
കേദാർനാഥ് ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി മഹാരുദ്ര അഭിഷേകം നടത്തി പ്രാര്‍ത്ഥിച്ചു.
ഡെറാഡൂണ്‍: പ്രധാനമന്ത്രി കേദാർനാഥിലെത്തി ആദിഗുരു ശങ്കരാചാര്യരുടെ സമാധിയും പ്രതിമയും ഉദ്ഘാടനം ചെയ്തു.130 കോടി രൂപയുടെ വികസന പദ്ധതികൾക്കും തുടക്കമിട്ടു. രുദ്രപ്രയാഗ് ജില്ലയിൽ ഗംഗയുടെ കൈവഴിയായ മന്ദാകിനി നദിക്ക് സമീപം 2013 ലുണ്ടായ പ്രളയത്തിൽ തകർന്നതാണ് സമാധി സ്ഥലം.12 അടി ഉയരവും 35 ടൺ ഭാരവുമുള്ള പ്രതിമയുടെ നിർമാണ പ്രവർത്തനങ്ങൾ 2019 ൽ ആരംഭിച്ചതാണ്.
പ്രധാനമന്ത്രിയെന്ന നിലയിൽ മോദിയുടെ അഞ്ചാമത്തെ കേദാർനാഥ് സന്ദർശനമാണ് ഇത്.ഡെറാഡൂണിലെത്തിയ പ്രധാനമന്ത്രിയെ ഉത്തരാഖണ്ഡ് ഗവർണർ ലഫ്റ്റനൻ്റ് ജനറൽ ഗുർമീത് സിഗും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും ചേർന്നാണ് സ്വീകരിച്ചത്.
സമാധിയുടെ പുനർനിർമ്മാണത്തിനു നേതൃത്വം നൽകിയത് മലയാളിയായ റിട്ട.കേണൽ അശോക് കിനിയാണ്.ഉത്തരാഖണ്ഡ് സർക്കാരിലും കേന്ദ്ര സർക്കാരിലും അശോക് കിനിയുടെ നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് പുനർനിർമ്മാണത്തിൽ തീരുമാനമുണ്ടായത്.ലോകമെമ്പാടുമുള്ള ആളുകൾ എത്തുന്ന ലോകത്തിന്റെ ആത്മീയ സാംസ്‌കാരിക തലസ്ഥാനമായി ദേവഭൂമിയെ വികസിപ്പിക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്.






