ചൊവ്വാഴ്ച രാവിലെയാണ് പെൺകുട്ടിയെ ഹോസ്റ്റലിലെ ശൗചാലയത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. മുറിയിൽ ഒരുമിച്ച് താമസിക്കുന്ന മറ്റു വിദ്യാർഥികൾ വിവരം ഹോസ്റ്റൽ അധികൃതരെ അറിയിക്കുകയും പെട്ടന്ന് തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച വിദ്യാർഥിനി ബുധനാഴ്ച രാവിലെ മരിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകാരണം ഫീസ് അടയ്ക്കാൻ പറ്റാത്തതിലുള്ള മനോവിഷമമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പോലീസും കോളേജ് അധികൃതരും പറയുന്നത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഫീസ് അടയ്ക്കാൻ വൈകിയതിൻ്റെ പേരിൽ കോളേജ് അധികൃതരും കോളേജിലേക്ക് അഡ്മിഷൻ ഏജന്റും നിനയെ മാനസികമായി പീഡിപ്പിച്ചതായി ആരോപണമുണ്ട്. നിനയുടെ പിതാവ് ടി.ജെ. സതീഷ് നേരത്തെ കുടുംബത്തെ ഉപേക്ഷിച്ച് പോയതാണ്. അമ്മ ഝാൻസി ചെറുപുഴയിലെ കടയിൽ ജോലി ചെയ്താണ് കുടുംബം പുലർത്തുന്നതും മകളെ പഠിപ്പിക്കുന്നതും.
സഹോദരങ്ങൾ: അലീന, ആൽഫ്രഡ്. മൃതദേഹം ബുധനാഴ്ച പയ്യന്നൂർ സഹകരണ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30-ന് ആയന്നൂർ സെയ്ന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.







