ചൊവ്വാഴ്ച രാത്രിയാണ് ദാരുണമായ കൊലപാതകം നടന്നത്. മദ്യപിച്ചെത്തിയ പ്രദീപ് കമ്പിപ്പാര ഉപയോഗിച്ചാണ് മാതാപിതാക്കളെ ആക്രമിച്ചത്. രാമകൃഷ്ണന് തലയ്ക്കാണ് അടിയേറ്റത്. തങ്കമണിക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും ഉടന്‍ തന്നെ നാട്ടുകാര്‍ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിചെങ്കിലും സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ രാത്രി പത്തോടെ രാമകൃഷ്ണന്‍ മരിച്ചു. ബുധനാഴ്ച രാവിലെ തങ്കമണിയും മരണത്തിന് കീഴടങ്ങി.
മദ്യപിച്ച് ഉപദ്രവം പതിവായതിനാല്‍ പ്രദീപിൻ്റെ ഭാര്യയും മക്കളും സ്വന്തം വീട്ടിലാണ് താമസം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വീട് സീല്‍ ചെയ്തിരിക്കുകയാണ്.







