ആദ്യ ഡോസ് കൊവിഷീൽഡ് രണ്ടാം ഡോസായി കൊവാക്സിൻ, പുതിയ പഠനത്തിന് തുടക്കമിട്ട് ഐസിഎംആര്‍

രണ്ട് ഡോസുകളും വ്യത്യസ്ത വാക്സിനുകള്‍ളായി ലഭിച്ചവര്‍ക്ക കൂടുതൽ പ്രതിരോധ ശേഷി ലഭിച്ചതായി കണ്ടെത്തിയ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.വാക്സിൻ സ്വീകരിച്ചവര്‍ക്ക് കൂടുതൽ രോഗപ്രതിരോധ ശേഷി ലഭിക്കുന്നതിനു പുറമെ രാജ്യത്തെ വാക്സിനേഷൻ പദ്ധതി വേഗത്തിലാക്കാനും ഇതു സഹായിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതിനു അടിസ്ഥാനത്തിലാണ് വെല്ലൂര്‍ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത്.
300 വോളണ്ടിയര്‍മാരിൽ വാക്സിൻ ഇടകലര്‍ത്തി നല്‍കിയാണ് പരീക്ഷണം. ആദ്യ ഡോസായി കൊവിഷീൽഡും രണ്ടാം ഡോസായി കൊവാക്സിനും നല്‍കിയ ശേഷം ഇവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ ഫലപ്രാപ്തിയോ പാര്‍ശ്വഫലങ്ങളോ ഉണ്ടാകന്നുണ്ടോ എന്നു നിരീക്ഷിക്കും. ഈ പഠനത്തിന് മുൻപ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേര്‍ഡ് കൺട്രോള്‍ ഓര്‍ഗനൈസേഷൻ പച്ചക്കൊടി കാണിച്ചിരുന്നു.
മുൻപ് മധ്യപ്രദേശിലെ സിദ്ധാര്‍ഥ് നഗറിൽ അബദ്ധത്തിൽ 18 പേര്‍ക്ക് വാക്സിൻ മാറി നല്‍കിയിരുന്നു. ഇവര്‍ ഉള്‍പ്പെടെ 98 പേരിൽ നടത്തിയ പരീക്ഷണത്തിലാണ് വ്യത്യസ്ത വാക്സിനുകള്‍ നല്‍കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നതിൻ്റെ തെളിവുകള്‍ ഐസിഎംആറിനു ലഭിച്ചത്. ഡെൽറ്റ വകഭേദത്തെ ഉള്‍പ്പെടെ ചെറുക്കാൻ ഇവര്‍ക്ക് കൂടുതൽ പ്രതിരോധശേഷിയുണ്ടെന്നും ഇവരിൽ ആര്‍ക്കും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്നുമാണ് പഠനത്തിൽ കണ്ടെത്തിയത്. ശരാശരി 62 വയസ്സ് പ്രായമുള്ളവരിൽ പോലും ഇത്തരം വാക്സിനേഷൻ സുരക്ഷിതമാണെന്നും കണ്ടെത്തി. വിശദമായ ക്ലിനിക്കൽ പരീക്ഷണത്തിലും മികച്ച ഫലം ലഭിച്ചാൽ രണ്ടാം ഡോസായി കൊവാക്സിൻ നല്‍കാൻ സാധ്യത തെളിയും.