രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക് ക്വാറന്റെന്‍ ആവശ്യമില്ലെന്ന് സൗദിയി അധികൃതര്‍

ജിദ്ദ: കൊറോണ പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎ.സിഎ), സുരക്ഷാ അതോറിറ്റികളുമായി സഹകരിച്ച് പരിശോധന ശക്തമാക്കി. വിമാനത്താവളങ്ങള്‍, അതോറിറ്റിയുടെ കെട്ടിടങ്ങള്‍, താമസ കേന്ത്രങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധനാപര്യടനം ശക്തമാക്കിയിട്ടുള്ളത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

സൗദി അറേബ്യയില്‍ അംഗീകരിച്ച കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് പൂര്‍ത്തിയാക്കി 14 ദിവസം പിന്നിട്ട എല്ലാ താമസക്കാരും സന്ദര്‍ശകരുമായ യാത്രക്കാര്‍, സൗദിയിലെത്തുമ്പോള്‍ സ്വയം ക്വാറന്‍ന്റെന്‍ നിര്‍ബന്ധമില്ല. സൗദി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ എന്ന വെകായ-യാണ് ഇത് വ്യക്തമാക്കിയത്.

എന്നാല്‍ 8 വയസ്സിനു മുകളിലുള്ള എല്ലാവരും പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കേണ്ടതുണ്ട്. മെയ് 20 മുതലാണ് സൗദിയിലെത്തുന്നതിന് 72 മണിക്കൂറിനുള്ളിലുുള്ള പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കേണ്ടത്.
സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പ്രകാരം വാക്‌സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കാത്ത സൗദികളല്ലാത്തവര്‍ നിര്‍ബന്ധമായും ക്വാറന്‍ന്റെനില്‍ കഴിയണം.

കൊറോണ വൈറസ് വാക്‌സിന്‍ രണ്ട് ഡോസെടുത്തവരും വൈറസ് ബാധ ഏല്‍ക്കാത്തവരും 18 വയസ്സിന് താഴെയുള്ളവരെയും മാത്രമേ യാത്ര ചെയ്യാന്‍ ബന്ധപ്പെട്ട അധികാരികള്‍ അനുവദിക്കുകയുള്ളൂ.

സൗദിക്കു പുറത്തുനിന്നും കൊറോണ വൈറസ് അണുബാധയുണ്ടായാല്‍ ഇന്‍ഷൂറന്‍സ് കവറേജ് ലഭ്യമാകുന്ന സൗദി സെന്‍ട്രല്‍ ബാങ്ക് അംഗീകരിച്ച ഇന്‍ഷുറന്‍സ് പോളിസി 18 വയസ്സിന് താഴെയുള്ള യാത്രക്കാര്‍ സമര്‍പ്പിക്കേണ്ടതുമുണ്ട്.