67 വര്‍ഷം പഴക്കമുള്ള മഴ വൃക്ഷത്തിന് ആയൂര്‍വേദ ചികിത്‌സ

♠ ലക്ഷമി ഉണ്ണികൃഷ്ണന്‍

കോട്ടയം: ജില്ലയിലെ തിടനാട് ഗ്രാമത്തിലുള്ള, 67 വര്‍ഷം പഴക്കമുള്ളതും പ്രധാന അടയാളവുമായ മഴ വൃക്ഷത്തിന് ആയൂര്‍വേദ ചികിത്സ നല്‍കി സംരക്ഷിച്ചു. ഈ വൃക്ഷം ഇവിടുത്തെ ജംഗ്ഷനിലെ ട്രാഫിക് ദ്വീപും താണലുമാണ്. മനുഷ്യ ജീവിതത്തിന് ഭീഷണിയാകുമെന്ന് ഭയമാണ് പഞ്ചായത്ത് സെക്രട്ടറി ജില്ലാ കളക്ടര്‍ക്ക് ശാഖകള്‍ വെട്ടിമാറ്റാന്‍ കത്തെഴുതിയത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ദുരന്ത  നിവരണ നീയമപ്രകാരം ആവശ്യമുള്ളത് ചെയ്യാന്‍ കളക്ടര്‍ പിഡബ്ല്യുഡിക്ക് നിര്‍ദ്ദേശം  നല്‍കി ശാഖകള്‍ മുറിച്ചുമാറ്റാന്‍ നിര്‍ദ്ദേശം  നല്‍കിയിരുന്നു. ശാഖകള്‍ മുറിച്ചുമാറ്റി തടി വെട്ടിമാറ്റന്‍ പോകുന്നതറിഞ്ഞ മര പ്രേമികള്‍, കോട്ടയം പ്രകൃതി സൊസൈറ്റി, മീനാചില്‍ റിവര്‍ പ്രൊട്ടക്ഷന്‍ ഫോറം, തിടനാടിലെ കര്‍ഷകരും പ്രകൃതി സ്‌നേഹികള്‍ എന്നിവര്‍ സോഷ്യല്‍ മിഡിയയില്‍ ഒത്തുചേര്‍ന്ന് വൃക്ഷത്തെ  ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ തീരുമാനി0ുകയായിരുന്നു.

നിരവധി വൃക്ഷങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ‘ട്രീ ഡോക്ടര്‍” കെ ബിനുവിനോട് അവര്‍ ആലോചിച്ചു. ജില്ലാ ട്രീ കമ്മിറ്റി അംഗം കൂടിയായ ബിനു ഉടന്‍ തന്നെ നടപടി എടുത്തു.

വൃക്ഷം മുഴുവനും വെട്ടിമാറ്റാനുള്ള അധികൃതരുടെ നീക്കങ്ങള്‍ തടഞ്ഞ് കോടതിയില്‍നിന്ന് സ്‌റ്റേ ഉത്തരവ് നേടി. തുടര്‍ന്ന് ഈ ആഴ്ച ആദ്യം മഴ വൃക്ഷത്തിന് ചികിത്സ ആരംഭിച്ചു. മരം ആദ്യം കഴുകി വൃത്തിയാക്കി 14 ചേരുവകള്‍ സംയോജിപ്പിച്ചുണ്ടാക്കിയ ഒരു ആയുര്‍വേദ പേസ്റ്റ് മരത്തിന് പുരട്ടി.

മണ്‍പുറ്റില്‍നിന്നുള്ള മണ്ണ്, നെല്‍വയലില്‍ നിന്നുള്ള മറ്റ്, മതത്തിന്റെ താഴെ വേരില്‍നിന്നുള്ള മണ്ണ്,  പശുവിന്‍ പാല്‍, നെയ്യ്, ചാണകം, വാഴപ്പഴം (കടാലി), തേന്‍, എള്ള്, ലൈക്കോറൈസ്, കറുത്ത ഗ്രാം, പൊടിച്ച കുക്കസ് പുല്ല്, തിളപ്പിച്ച അരി, പച്ച ഗ്രാം എന്നിവയാണ് പ്രയോഗിച്ച മരുന്നുകള്‍. ഇതിന് ശേഷം വൃക്ഷം മുഴുവന്‍ ഒരു തുണി കൊണ്ട് മൂടികെട്ടി.