പ്രവാസി ക്ഷേമനിധിയില്‍ അംഗത്വമെടുക്കാന്‍ അബുദാബി പയ്യന്നൂര്‍ മണ്ഡലം കെ.എം. സി.സി അവസരമൊരുക്കി.

– അലി പാലക്കോട് –

അബുദാബി: കേരളാ പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിന്റെ പ്രവാസി ക്ഷേമ നിധിയില്‍ അംഗത്വമില്ലാത്ത പ്രവര്‍ത്തകര്‍ക്ക് അംഗത്ത മെടുക്കുന്നതിന്ന് അബുദാബി പയ്യന്നൂര്‍ മണ്ഡലം കെ.എം. സി.സി അവസരമൊരുക്കി. ഇത് സംബന്ധമായി ഇന്തൃന്‍ ഇസ്‌ലാമിക്ക് സെന്ററില്‍ നടന്ന കൃാമ്പില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. അഷ്‌റഫ് കുഞ്ഞിമൂപ്പന്റെ അധൃക്ഷതയില്‍ നടന്ന പരിപാടിയില്‍ ആദൃ അപേക്ഷാഫോറം മുത്തലിബ് മാടക്കാലില്‍ നിന്നും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശഫീക്ക് കങ്കോല്‍ ഏറ്റ് വാങ്ങി ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

പയ്യന്നൂര്‍ മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ക്ക് അടിയന്തര ഘട്ടത്തില്‍ പലിശ രഹിത വായ്പ്പ നല്‍കി സഹായിക്കുന്നതിന്ന് വേണ്ടി മണ്ഡലം കമ്മിറ്റി നടപ്പലാകുന്ന സേവിംഗ് ഫണ്ടിന്റെ ആദൃ ഫോറം ഹുസ്‌നുല്‍ മുബാറക്കില്‍ നിന്നും ജനറല്‍ കണ്‍വീനര്‍ അലി പാലക്കോട് എറ്റുവാങ്ങി. മനാഫ് എട്ടിക്കുളം, ഇസ്മായില്‍ പാലക്കോട്, അഫ്‌സല്‍ കുഴിക്കാട്, ശഫീക്ക് പുളിങ്ങോം, യു.കെ മുഹമ്മദ് കുഞ്ഞി, മജീദ് കാങ്കോല്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുത്തലിബ് നെക്‌ളി സ്വാഗതവും ഇബ്രാഹിം മുണ്ടക്കാല്‍ നന്ദിയും പറഞ്ഞു.

പ്രവാസി ക്ഷേമ നിധി ലഭിക്കുവാന്‍ ആവശൃമായ രേഖകള്‍:
1. സ്വയം സാക്ഷൃപ്പെടുത്തിയ വിസ, പാസ്‌പോര്‍ട്ട് കോപ്പി
2. പാസ്‌പ്പോര്‍ട്ട് സൈസ് ഫോട്ടോ
3. അപേക്ഷാ ഫോറം.

ആനുകൂലൃങ്ങള്‍:
ഗുരുതര രോഗം ബാധിച്ച അംഗങ്ങളുടെ ചികിത്സയ്ക്കായി അമ്പതിനായിരം രുപ വരെ സഹായധനം ലഭിക്കും. പെന്‍ഷന് അര്‍ഹത നേടുന്നതിനുമുമ്പ് അംഗം മരണപ്പെട്ടാല്‍ പുതിയ നിയമമനുസരിച്ചു കുടുംബത്തിന് ഒരു ലക്ഷം രൂപ വരെ സഹായധനം ലഭിക്കും.
കുറഞ്ഞത് മൂന്നുവര്‍ഷമെങ്കിലും അംശദായം അടച്ചുവരുന്ന കല്പിത അംഗത്തിനൊഴികെ പ്രായപൂര്‍ത്തിയായ പെണ്‍മക്കളുടെയും സ്ത്രീ അംഗങ്ങളുടെയും വിവാഹച്ചെലവിനായി പതിനായിരം രൂപ വീതം രണ്ടു പെണ്‍ മക്കളുടെ വിവാഹ ചെലവിലേക്കായി നല്‍കും. തുടര്‍ച്ചയായി രണ്ടു വര്‍ഷക്കാലം അംശദായം അടച്ചിട്ടുള്ള കല്പിത അംഗം ഒഴികെയുള്ള വനിതാ അംഗങ്ങള്‍ക്ക് രണ്ടു പ്രസവങ്ങള്‍ക്ക് മൂവായിരം രൂപ വീതം ആനൂകൂലൃം ലഭിക്കും. തുടര്‍ച്ചയായി രണ്ടു വര്‍ഷക്കാലം അംശദായം അടച്ചിട്ടുള്ള കല്പിത അംഗം ഒഴികെയുള്ള അംഗങ്ങളുടെ മക്കളുടെ ഉന്നത പഠനത്തിന് പരമാവധി നാലായിരം രൂപ വരെയാണ് ആനുകൂലൃം ലഭിക്കുന്നത്.

പെന്‍ഷനുകള്‍:
അറുപതു വയസ്സ് പൂര്‍ത്തിയായതും അഞ്ചു വര്‍ഷത്തില്‍ കുറയാത്ത കാലയളവിലും അറുപതു വയസ്സുവരെയും അംശദായം അടച്ചിട്ടുള്ളവരുമായ ഓരോ അംഗത്തിനും കുറഞ്ഞത് രണ്ടായിരം രൂപയും (പുതിയ ബജറ്റ് പ്രഖൃാപനമനുസരിച്ച്) അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ കാലം തുടര്‍ച്ചയായി അംശാദായം അടച്ച അംഗങ്ങള്‍ക്ക് അവര്‍ പൂര്‍ത്തിയാക്കിയ ഓരോ വര്‍ഷത്തിനും കുറഞ്ഞത് പെന്‍ഷന്‍ തുകയുടെ മൂന്ന് ശതമാനത്തിന് തുലൃമായ തുക കൂടി പ്രതിമാസം അധിക പെന്‍ഷന്‍ ലഭിക്കുന്നതിന് അര്‍ഹത ഉണ്ടായിരിക്കും. ഈ വൃവസ്ഥ അനുസരിച്ചു പരമാവധി പെന്‍ഷന്‍ 4,000 രൂപ ലഭിക്കും. (വര്‍ധിപ്പിച്ച പെന്‍ഷന്‍ 2017 സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രാബലൃത്തില്‍ വന്നു.) സര്‍ക്കാരുകള്‍ കാലാനുസൃതമായി വര്‍ധിപ്പിക്കുന്ന പെന്‍ഷനും മറ്റു ആനുകൂലൃങ്ങള്‍ക്കും ഈ പദ്ധതിയിലെ അംഗങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കും.

കുടുംബമായി താമസിക്കുന്ന ആളുകള്‍ക്കും ഈ പദ്ധതിയില്‍ അംഗങ്ങളാവാം. അങ്ങനെ അംഗമാവുന്ന ഭാരൃാഭര്‍ത്താക്കന്മാരില്‍ ഒരാള്‍ മരിച്ചാല്‍ ജീവിച്ചിരിക്കുന്ന പങ്കാളിക്ക് സ്വന്തം പെന്‍ഷനുപുറമെ കുടുംബപെന്‍ഷനും അര്‍ഹതയുണ്ടായിരിക്കും. പ്രായംചെന്നവര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം കൂടുതലും ലഭിക്കുക. ഉദാഹരണമായി 55 വയസ്സ് പൂര്‍ത്തിയായ ഒരു പ്രവാസി അംഗമായാല്‍ അദ്ദേഹം അഞ്ചുവര്‍ഷ കാലയളവില്‍ ആകെ 18,000 രൂപ മാത്രമാണ് പരമാവധി അടയ്‌ക്കേണ്ടത്. അറുപതുവയസ്സ് പൂര്‍ത്തിയായി ഇന്നത്തെ നിരക്കില്‍ ഒമ്പതുമാസം പെന്‍ഷന്‍ വാങ്ങിയാല്‍ അദ്ദേഹം അടച്ച മുഴുവന്‍ തുകയും തിരിച്ചു ലഭിക്കുകയും ചെയ്യും. പിന്നീട് ജീവിതകാലം മുഴുവനും തന്റെ കാലശേഷം ഭാരൃയ്ക്കും പെന്‍ഷന്‍ ലഭിക്കും.