പ്രളയ പുനർനിർമ്മാണം; കേരളത്തിന് 1725 കോടി രൂപയുടെ ലോകബാങ്ക് സഹായം

പ്രളയാനന്തരം ലോകബാങ്ക് പ്രതിനിധികൾ കേരളത്തിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ലോൺ അനുവദിക്കുന്നത്.
തിരുവനന്തപുരം: ഗതാഗതം, നഗരാസൂത്രണം, തൊഴിൽ എന്നീ മേഖലകളിൽ ഊന്നൽ നൽകുന്ന പദ്ധതികളാണ് നടപ്പാക്കുക. പങ്കാളിത്ത പദ്ധതിയിലൂടെ പണം മുടക്കുന്ന രീതിയിലാണ് കരാർ. 25 വർഷത്തേക്കാണ് വായ്പ. 1200 കോടി രൂപ ഒന്നര ശതമാനം പലിശയ്ക്കാണ് നൽകുന്നത്.
9.04 കോടി ഡോളർ രണ്ടാംഘട്ട സഹായത്തിന്റെ പലിശ നിരക്ക് അടിസ്ഥാനപരമായ രാജ്യേന്തര നിരക്ക് അനുസരിച്ചായിരിക്കും. 19.5 വർഷമാണ് തിരിച്ചടവ് കാലാവധി. കെഎസ്ടിപി പോലുള്ള പദ്ധതികൾക്കുള്ള രാജ്യേന്തര സഹായത്തിൽനിന്നും വ്യത്യസ്തമായി ബജറ്റ് സഹായമായിട്ടായിരിക്കും പണം നൽകുക.
ലോകബാങ്ക് പ്രതിനിധികൾ സംസ്ഥാനത്ത് നടത്തിയ പഠനം, റീബിൽഡ് കേരളാ ഇനിഷ്യേറ്റീവിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രതിനിധികളുമായി നടത്തിയ ചർച്ചകൾ, എന്നിവയുടെ അടിസ്ഥാനത്തിലാണ് മേഖലകൾ തീരുമാനിച്ച് തുക നിശ്ചയിച്ചിരിക്കുന്നത്.






