ഫോനി ചുഴലിക്കാറ്റ് അതിതീവ്രം; ഒഡീഷ തീരത്തേക്ക്

ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ ഫോനി അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ തീരദേശ മേഖലകളില്‍ നിന്ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ സജ്ജമായതായി സംസ്ഥാനങ്ങള്‍ അറിയിച്ചിട്ടുണ്ട്.
ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. വെള്ളിയാഴ്‍ച്ച ഉച്ചയോടെ ഒഡീഷ തീരത്ത് ചുഴലിക്കാറ്റ് എത്തുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ ഫോനി അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ തീരദേശ മേഖലകളില്‍ നിന്ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ സജ്ജമായതായി സംസ്ഥാനങ്ങള്‍ അറിയിച്ചിട്ടുണ്ട്.
മണിക്കൂറില്‍ 175 കിലോമീറ്റര്‍ വേഗതയിലാണ് ഫോനി വീശുന്നത്. ഇത് 205 കിലോമീറ്റര്‍ വരെ വേഗതയിലേക്ക് എത്തുമെന്നാണ് പ്രവചനം. നേരത്തെ തമിഴ്‍നാട്ടില്‍ ഫോനി എത്തിയേക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കാറ്റ് ദിശമാറിപ്പോകുകയായിരുന്നു.
ഫോനി ചുഴലിക്കാറ്റ് ദിശ മാറിയതോടെ യെല്ലോ അലർട്ട് പൂർണമായും പിൻവലിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ ചുഴലിക്കാറ്റിന് മുന്നോടിയായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ചുഴലിക്കാറ്റിനൊപ്പം ശക്തമായ മഴക്കും സാധ്യതയുണ്ടെന്നായിരുന്നു റിപ്പോർട്ട്. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്.






